Muvattupuzha bridge: ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
Kerala flood alert: കോട്ടയം, ഇടുക്കി ജില്ലകളിലും കൊല്ലം ജില്ലയുടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലും ശക്തമായ മഴയും മഴക്കെടുതിയും തുടരുകയാണ്.
ചാലക്കുടി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്യും. വില്ലേജുകളിലെ സ്കൂള്‍ ബസുകള്‍ ഉപയോഗിച്ച് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപാര്പ്പികുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അടുപ്പിച്ചു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് രണ്ടു ക്യാമ്പുകൾ തുറന്നു. 29 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാമ്പുകളിലായി 120 പേരെയും മാറ്റിയിട്ടുണ്ട്. ആലപ്പുഴയിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാമ്പുകളിലായി 177 പേരും കഴിയുകയാണ്.
Heavy Rain in Kerala: വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala Rain: തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിലെ വഡോദരയിൽ കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. നദിയിൽ നിന്ന് നിരവധി മുതലകളാണ് ജനവാസ മേഖലയിൽ പ്രവേശിച്ചത്. കനത്ത മഴയിൽ വഡോദരയിൽ കരകവിഞ്ഞൊഴുകുന്ന നദിയിൽ മുന്നൂറോളം മുതലകളാണ് ഉള്ളത്.
ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്- ചിത്രങ്ങൾ കാണാം.
Rain updates Kerala: വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇടിയോടുകൂടിയ മഴ ഉണ്ടാകും. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Parambikulam reservoir : നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ വ്യക്തമാക്കുന്നു.
Idukki Airstrip Collapsed: നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണ് ഇതോടെ താറുമാറായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.