ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ

ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 11:14 AM IST
  • ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്തി
  • ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശി തോമസ് അറസ്റ്റിൽ
  • യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ ഉപയോഗിച്ചത് എന്നാണ് ഇയാൾ പറയുന്നത്
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം: ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശി തോമസ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 

ഇയാൾ യുകെയിൽ നഴ്‌സ് ആണെന്നാണ് വിവരം. യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ പറത്തിയത് എന്നാണ് ഇയാൾ പറയുന്നത്. ദേവസ്വം ജീവനക്കാരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

Also Read: തിരുവനന്തപുരത്ത് കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി 

ഏഴരപ്പൊന്നാന അടക്കം കോടികൾ വിലവരുന്ന അമൂല്യ നിധികളും ചരിത്ര പ്രാധാന്യമുള്ള അമൂല്യശേഖരങ്ങളുമുള്ള ക്ഷേത്രത്തിൽ ഡ്രോൺ നേരത്തെ നിരോധിച്ചിട്ടുണ്ട്. ഈ വിലക്ക് മറികടന്നാണ് ഇയാൾ ഡ്രോൺ പറത്തിയത്. ക്യാമറയ്ക്ക് പോലും കർശന നിയന്ത്രണങ്ങളുള്ള ക്ഷേത്രത്തിൽ ഇയാൾ ഡ്രോൺ പറത്തിയത് ദുരൂഹത ഉയർത്തുന്നതാണെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നത്. 

ക്ഷേത്രത്തിന് മുന്നിൽ ഡ്രോൺ പറത്തുന്നത് ക്ഷേത്രത്തിന്റെ മാതൃകയും ഘടനയും പുറത്തുപോകുമെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുമുള്ളതു കൊണ്ടാണ് ഡ്രോൺ ഈ പരിസരത്ത് ഡ്രോൺ നിരോധിച്ചിരിക്കുന്നത്.

Also Read: നാരങ്ങ കൊണ്ടുള്ള ഈ ഉപായം നിങ്ങളെ സമ്പന്നരാക്കും, സംശയം വേണ്ട 

മാത്രമല്ല അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിൽ ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി നിലവിലുണ്ടെന്ന് ഉപദേശക സമിതി സെക്രട്ടറി കെ എൻ ശ്രീകുമാറും പറഞ്ഞു.  തോമസ് ഡ്രോൺ പറത്തുന്നത് കണ്ട ദേവസ്വം ജീവനക്കാർ ഇയാളെ തടയുകയും ശേഷം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. 

തിരുവനന്തപുരത്ത് കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലറ പഴവിളയിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരേയും മരിച്ച നിലയിൽ സുമിയുടെ വീടിനു സമീപത്തെ റബ്ബർ തോട്ടത്തിലാണ് കണ്ടെത്തിയത്. 

Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ! 

ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ്. 

സംഭവം നടന്നത് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു. മരിച്ച നിലയിൽ കണ്ടെത്തിയ ഉണ്ണിയും സുമിയും തമ്മിൽ 3 വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇടയ്ക്ക് ഇവർ തമ്മിൽ പിണക്കം ഉണ്ടായിരുന്നു. മാത്രമല്ല ഉണ്ണി തന്നെ മർദ്ദിച്ചതായും സുമി വീട്ടുകാരെ അറിയിച്ചിരുന്നു. 

Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ഇടയ്ക്ക് സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങിയപ്പോൾ  സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് എടുത്ത് കഴിക്കുകയും ഇതിനെ തുടർന്ന് സുമിയെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു.  ഇതറിഞ്ഞ ഉണ്ണി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഇവരെ തമ്മിൽ കാണുന്നത് ഇന്നലെയാണ്. ഇരുവരും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് ചിലർ കണ്ടെങ്കിലും പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാർ  അന്വേഷിക്കുകയും അപ്പോഴാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News