Vettaiyan Release: തലൈവരുടെ ആട്ടത്തെ പാക്ക പോറേൻ; 'വേട്ടയൻ' തിയേറ്ററുകളിലേക്ക്; ആരാധകർ ആകാംക്ഷയിൽ

33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.    

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 06:32 PM IST
  • ഗോകുലം ​ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
  • ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.
Vettaiyan Release: തലൈവരുടെ ആട്ടത്തെ പാക്ക പോറേൻ; 'വേട്ടയൻ' തിയേറ്ററുകളിലേക്ക്; ആരാധകർ ആകാംക്ഷയിൽ

ജയിലറിന് ശേഷം രജനികാന്തിന്റെ അടുത്ത ഹിറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ കാത്തിരിപ്പിന് വിരാമമിടാൻ ഇനി മണിക്കൂറുകൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. നാളെ, ഒക്ടോബർ 10ന് വേട്ടയൻ റിലീസാവുകയാണ്. കേരളത്തിലെ ആരാധകരും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഗോകുലം ​ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. 

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, സാബുമോൻ തുടങ്ങിയ മലയാളി താരങ്ങളും വേഷമിടുന്നു.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ട്. റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News