Shraddha Murder Case : ശ്രദ്ധ വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം, ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകൾ

ഛത്തർപൂരിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികളുടെ ഡിഎൻഎ സാമ്പിളാണ് കരട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർണായക തെളിവ്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 12:20 PM IST
  • കുറ്റസമ്മത മൊഴികൾ, നാർകോ പരിശോധനാ ഫലങ്ങൾ, ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ എന്നിവയും കരട് കുറ്റപത്രത്തിൽ
  • വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികളുടെ ഡിഎൻഎ സാമ്പിളാണ് കരട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർണായക തെളിവ്
  • അഫ്താബിന്റെ കുറ്റസമ്മതമൊഴിയും നാർക്കോ പരിശോധനാ ഫലങ്ങളും തെളിവായി
Shraddha Murder Case : ശ്രദ്ധ വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം,  ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകൾ

ശ്രദ്ധ വധക്കേസിൽ പ്രതി അഫ്താബ് പൂനാവാലയ്‌ക്കെതിരെ ഡൽഹി പോലീസ് 3000 പേജുള്ള കുറ്റപത്രം തയ്യാറാക്കി. നിയമവിദഗ്ധർ ഈ കുറ്റപത്രം പരിശോധിക്കും. നൂറിലധികം സാക്ഷികളുടെ മൊഴികൾക്കൊപ്പം ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴികൾ, നാർകോ പരിശോധനാ ഫലങ്ങൾ, ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ എന്നിവയും കരട് കുറ്റപത്രത്തിൽ പോലീസ് ഉപയോഗിച്ചിട്ടുണ്ട്.

ഛത്തർപൂരിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികളുടെ ഡിഎൻഎ സാമ്പിളാണ് കരട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർണായക തെളിവ്. ഈ അസ്ഥികൾ ശ്രദ്ധ വാക്കറിന്റേതാണെന്ന് ഡിഎൻഎ ഫലങ്ങൾ തെളിയിച്ചു.ഇതിന് പുറമെ അഫ്താബിന്റെ കുറ്റസമ്മതമൊഴിയും നാർക്കോ പരിശോധനാ ഫലങ്ങളും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കോടതിയിൽ അതിന് വലിയ പ്രാധാന്യമുണ്ടാകും.

ALSO READ: Shraddha Murder Case : ഡൽഹിയിൽ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്താൻ യുവാവിന് പ്രചോദനമായത് ഇംഗ്ലീഷ് വെബ് സീരിസ്

കഴിഞ്ഞ വർഷം വാക്കർ കൊല്ലപ്പെട്ട ഫ്ലാറ്റിൽ നിന്ന് ഒരു സോയും നിരവധി കത്തികളും മറ്റ് നിരവധി ഉപകരണങ്ങളും ഡൽഹി പോലീസ് കണ്ടെടുത്തു.കഴിഞ്ഞ വർഷം നവംബർ മുതൽ അഫ്താബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.മുംബൈയിൽ കോൾ സെന്റിൽ ജോലി ചെയ്തിരുന്ന ശ്രദ്ധയും അഫ്താബും ഡേറ്റിങ്ങ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്.

തുടർന്ന് പ്രണയത്തിലായ ഇരുവരും മുംബൈയിൽ മൂന്ന് വർഷമായി ലിവിങ് ടുഗെദ്ദറിലായിരുന്നു. പിന്നീട് ഡൽഹിലേക്ക് മാറുകയായിരുന്നു. ഡൽഹിലേക്ക് മാറിയതിന് ശേഷം ശ്രദ്ധ അഫ്താബിനോട് തന്നെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതെ ചൊല്ലിയുള്ള തർക്കത്തിലാണ് മെയ് 18ന് യുവാവ് തന്റെ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തുന്നത്. തുടർന്ന് മൃതദേഹം 35 കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നതാണ് കേസ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News