K Rail : കെ റെയിൽ സാമൂഹിക ആഘാത പഠനം തുടരുമെന്ന് റവന്യൂ മന്ത്രി

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് തന്നെ വ്യക്തത വരുത്തിയതാണെന്നും മന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 12:41 PM IST
  • ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് തന്നെ വ്യക്തത വരുത്തിയതാണെന്നും മന്ത്രി പറഞ്ഞു.
  • എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സർവേ നിർത്തി വെച്ചതായി രാജഗിരി കോളേജ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
  • സർവേ പൂർത്തിയാക്കാൻ ഏജൻസികൾക്ക് കൂടുതൽ സമയം ആവശ്യമാണെങ്കിൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
K Rail : കെ റെയിൽ സാമൂഹിക ആഘാത പഠനം തുടരുമെന്ന് റവന്യൂ മന്ത്രി

Thiruvananthapuram : കെ റെയിൽ സാമൂഹിക ആഘാത പഠനം തുടരുമെന്നും അതിൽ സംശയം വേണ്ടെന്നും റവന്യു മന്ത്രി കെ രാജൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് തന്നെ വ്യക്തത വരുത്തിയതാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സർവേ നിർത്തി വെച്ചതായി രാജഗിരി കോളേജ് അറിയിച്ചതിന്  പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സർവേ പൂർത്തിയാക്കാൻ ഏജൻസികൾക്ക് കൂടുതൽ സമയം ആവശ്യമാണെങ്കിൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. സർവേ നടത്തുന്ന വിവിധ ഏജൻസികളിൽ ഒന്ന് മാത്രമാണ് രാജഗിരി കോളേജെന്നും മന്ത്രി വ്യക്തമാക്കി.  ജനങ്ങളുടെ നിസ്സഹകരണം മൂലമാണ് സർവേ നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് അറിയിച്ചിരുന്നു.  

ജനങ്ങൾ സർവേക്കും മറ്റും സഹകരിക്കാത്തത് മൂലം പഠനം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിലെ അധികൃതർ പറയുന്നത്. ജനങ്ങളിൽ നിന്ന് പൂർണമായ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ പഠനം പൂർത്തിയാക്കാൻ സാധിക്കൂ. പഠനം മുന്നോട്ട് കൊണ്ട് പോകുന്നത് പ്രായോഗികം അല്ലാതെയായി മാറിയിരിക്കുന്ന സമയത്ത് എറണാകുളം ജില്ലാ കളക്ടർ മുഖേനെയാണ് സർക്കാരിനെ വിവരം അറിയിച്ചത്.

അതേസമയം കെ. റെയിൽ കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്നും പദ്ധതി ഉണ്ടാക്കുന്ന ആഘാതം എത്രയെന്ന് പറയനാകില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. .ബിജെപി മലപ്പുറം ജില്ല അധ്യക്ഷൻ രവി തേലത്ത്  നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News