ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Dead body found in Attingal: തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 11:25 AM IST
  • വഴിയാത്രക്കാരനാണ് ആറിൽ മൃതദേഹം കണ്ടത്
  • തുടർന്ന്, ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു
  • ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി മൃതദേഹം കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി
ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.

വഴിയാത്രക്കാരനാണ് ആറിൽ മൃതദേഹം കണ്ടത്. തുടർന്ന്, ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ആറ്റിങ്ങൽ ഫയർ  സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സജിത്ത് ലാൽ, അഷറഫ്, ഉണ്ണികൃഷ്ണൻ, രതീഷ്, സുജിത്, വിഷ്ണു, ബൈജു, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

പാലക്കാട്: തൃത്താലയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശി ജാനകി (68) ആണ് മരിച്ചത്. രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ ഇത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ജാനകിയെ വീട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെഹ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: തമ്പി. മക്കൾ: തനുജ, അജിത്കുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീലത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News