തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ശ്രീതുവിനെ കോടതിയിൽ ഹാജരാക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസ്. ഇതിനായി വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. പത്തുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബാലരാമപുരം സ്വദേശി ഷിജു നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷിജു ശ്രീതുവിന്റെ മൂത്തമകൾ പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയാണെന്നാണ് വിവരം.
ഇതടക്കം 10 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മറ്റ് പരാതികളിൽ അന്വേഷണം നടക്കുകയാണെന്ന് എസ്പി കെഎസ് സുദർശൻ പ്രതികരിച്ചു.
Also Read: Crime News: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
പ്രദേശത്തെ സ്കൂളിലെ പിടിഐ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണമെല്ലാം വീട് വച്ചു നൽകുന്നതിനായി ജ്യോത്സ്യൻ ദേവീദാസന് നൽകിയെന്നാണ് ശ്രീതു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ദേവസ്വം ബോർഡിലെ ജീവനക്കാരിയാണെന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ദേവസ്വം ബോർഡിൽ ജോലി ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.