Kerala Nipah Cases: ഡബിൾ നെഗറ്റീവ് ബട്ട് പോസിറ്റീവ്; നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും ആശുപത്രി വിട്ടു

നിപ രണ്ടാം തരംഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 10:19 AM IST
  • ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്
  • ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി
  • രണ്ടാം തരംഗമില്ലെന്ന് ആദ്യമെ പറഞ്ഞിരുന്നു
Kerala Nipah Cases: ഡബിൾ നെഗറ്റീവ് ബട്ട് പോസിറ്റീവ്; നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും ആശുപത്രി വിട്ടു

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു. ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

പോസ്റ്റ് ഇങ്ങനെ

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയി എന്ന സന്തോഷവാർത്ത അറിയിക്കുന്നു.

 

1286 പേരായിരുന്നു നിപയുടെ സമ്പ‌ക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. അതിൽ തന്നെ 276 പേ‍ർ ഹൈറിസ്കിൽ ഉൾപ്പെട്ടവരാായിരുന്നു. രോ​ഗികളുടെ കുടുംബാ​ഗങ്ങളും ബന്ധുക്കളുമായിരുന്നു  122 പേ‍ർ.  സമ്പ‍ക്കപ്പട്ടികയിൽ  118 ആരോ​ഗ്യപ്രവ‍ത്തകരും ഉൾപ്പെട്ടിരുന്നു.സ്വകാര്യ ആശുപത്രികളിലാണ് നിപ ലക്ഷണങ്ങളോടെ ആദ്യം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ഇതേ ആശുപത്രിയിൽ എത്തിയ മറ്റൊരാളുമാണ് മരണത്തിന് കീഴടങ്ങിയത്. ഓ​ഗസ്റ്റ് 30നാണ് ആദ്യ മരണം സംഭവിക്കുന്നത്. ഈ സമയം നിപ ബാധയാണ് മരണ കാരണം എന്ന സംശയം ഉണ്ടായിരുന്നില്ല. വൈകാതെ തന്നെ ഇതേ ആശുപത്രിയിൽ അച്ഛനൊപ്പം കൂട്ടിരിക്കാൻ എത്തിയ ആളും സമാനമായ രോ​ഗലക്ഷണങ്ങളുമായി മരിച്ചതോടെയാണ് ആരോ​ഗ്യ വിഭാ​ഗത്തിന് സംശയങ്ങൾ തോന്നാൻ കാരണം ഇതിനെ തുടർന്നാണ് നിപ ബാധ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെ

Trending News