Kerala Assembly Ruckus Case: നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി

കൂടാതെ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനിച്ചത് യാതൊരു വിധ സമ്മർദ്ദങ്ങളും ഇല്ലാതായണെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 01:06 PM IST
  • കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി നൽകുന്നത്.
  • കൂടാതെ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനിച്ചത് യാതൊരു വിധ സമ്മർദ്ദങ്ങളും ഇല്ലാതായണെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്.
  • മുമ്പും സർക്കാർ ഇതേ ആവശ്യം മുന്നോട്ട് വെച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
  • 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
Kerala Assembly Ruckus Case: നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി
Thiruvananthapuram: നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സർക്കാർ സുപ്രീം കോടതിയിൽ (Supreme Court) ഹർജ്ജി നൽകി. കേസ് പിൻവലിക്കാനുള്ള സർക്കാർ (Government) തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി നൽകുന്നത്. കൂടാതെ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനിച്ചത് യാതൊരു വിധ സമ്മർദ്ദങ്ങളും ഇല്ലാതായണെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്.
 
 മുമ്പും സർക്കാർ ഇതേ ആവശ്യം മുന്നോട്ട് വെച്ച് ഹൈക്കോടതിയെ (Kerala High Court) സമീപിച്ചിരുന്നു. എന്നാൽ അന്ന് സർക്കാറിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
 
 2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തി നിൽക്കുന്ന സമയത്താണ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലഹാലം നിയസമഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധത്തോടനുബന്ധിച്ച സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു. 
 
 
 
കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്ക് എതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്‌തത്‌.  പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.
 
 
കന്‍റോൺമെന്‍റ് പോലീസാണ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതത്. 2016 ൽ വീണ്ടും ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേസ് പിൻവലിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വി ശിവൻ കുട്ടിയുടെ അപേക്ഷയിലാണ് കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News