NCPCR Against Madrasa: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2024, 02:27 PM IST
  • മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
  • ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ശുപാർശ സ്റ്റേ ചെയ്തത്
  • ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്
NCPCR Against Madrasa: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

രാജ്യത്തെ മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് സംസ്ഥാനസർക്കാരുകളോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 

കമ്മീഷന്റെ ശുപാർശയെ തുടർന്ന് ഉത്തർ പ്രദേശ്, ത്രിപുര സർക്കാരുകൾ നടപടികളിലേക്ക് കടന്നിരുന്നു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളോട് സർക്കാർ സ്കൂളുകളിൽ മാറണമെന്ന ഉത്തർ പ്രദേശ് സർക്കാരിന്റെ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ശുപാർശ സ്റ്റേ ചെയ്തത്.  

Read Also: പ്രശാന്തൻ താൽക്കാലിക ജീവനക്കാരൻ, സ്ഥിരപ്പെടുത്തില്ല; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നടപടിയെന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദ് സംഘടനയ്ക്ക് വേണ്ടി ഹാജരായ  അഭിഭാഷക ഇന്ദിര ജയ്സിം​ഗ് ചൂണ്ടികാട്ടി.

രാജ്യത്തെ മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. കഴിഞ്ഞ ഒക്ടോബർ 11നാണ് ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻ​ഗോ കത്തയച്ചത്.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്‌ഥാന സർക്കാരിന്റെ കടമയാണെന്നും ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു. മുസ്ലീം വിദ്യാർത്ഥികളെ സ്കൂളിൽ കൂടി ചേർക്കണം, മദ്രസകളിൽ പഠിക്കുന്ന മുസ്ലീം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്കുളിൽ ചേർക്കണമെന്നും കത്തിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News