Coir Board Employee Death: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

Coir Board Employee Death: ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Feb 11, 2025, 12:06 PM IST
  • ജോളി മധുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വ്യവസായ മന്ത്രാലയം
  • തൊഴിലിടത്തെ പീഡനത്തെ തുട‍ർന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു
  • അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്
Coir Board Employee Death: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: കൊച്ചി കയർ ബോർ‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വ്യവസായ മന്ത്രാലയം. തൊഴിലിടത്തെ പീഡനത്തെ തുട‍ർന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിരുന്നു. 

ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എംഎസ്എഇ മന്ത്രാലയം ഉത്തരവിട്ടു. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.

സെറിബ്രൽ ഹെമറേജ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ജോളി മരിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള കയര്‍ ബോര്‍ഡിലെ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസറായിരുന്നു  ജോളി. സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു.

Read Also: മരണമുറപ്പിക്കാൻ വീണ്ടും ഷോക്കടിപ്പിച്ചു, കൊലപാതകം ആസൂത്രിതം; കിരണിന്റെ മാതാപിതാക്കളും അറസ്റ്റിൽ

തൊഴിലിടത്തില്‍ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും അതിനെ തുടര്‍ന്നാണ് ജോളി മരിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ജോളി കാൻസർ അതിജീവിതയാണ്. അത് പരിഗണിക്കാതെയാണ് തൊഴിലിടത്തിൽ അതീവ മാനസിക സമ്മർദം അനുഭവിക്കേണ്ടിവന്നതെന്ന് സഹോദരൻ പറഞ്ഞു.

അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്നതിനാല്‍ കൊച്ചിയില്‍നിന്ന് ഹൈദരാബാദിലേക്ക് പ്രമോഷന്‍ നല്‍കാതെ ജോളിയെ സ്ഥലംമാറ്റി. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ആര്‍ക്കെതിരെയാണോ പരാതിനല്‍കിയത് അവരില്‍നിന്ന് വീണ്ടും ഭീഷണികള്‍ നേരിടേണ്ടിവന്നു. 

കയര്‍ ബോര്‍ഡ് മുന്‍ സെക്രട്ടറി, മുന്‍ ചെയര്‍മാന്‍ എന്നിവര്‍ ഒപ്പിട്ട് നല്‍കാനായി ജോളിയെ ഏല്‍പിച്ച ഫയലുകളില്‍ പലതിലും ജോളി ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. അതുകാരണം ജോളിയെ മാനസികമായി ഉപദ്രവിക്കുകയായിരുന്നു. ജോളിയുടെ പ്രമോഷനും മനഃപൂര്‍വം തടസ്സപ്പെടുത്തി. അതെല്ലാം അതിജീവിച്ചാണ് സെക്ഷന്‍ ഓഫീസര്‍വരെ ആയത്. പിന്നീടും മാനസികപീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News