തൃശൂർ: ചാലക്കുടി ഫെഡറൽ ബാങ്ക് കവർച്ച അന്വേഷണത്തിൽ വഴിത്തിരിവ്. പ്രതി രക്ഷപ്പെട്ടത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇത് പ്രകാരം തൃശൂർ, പാലക്കാട്, മലപ്പുറം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബാങ്കിനെ കുറിച്ച് അറിയാവുന്ന ആളാണ് കവർച്ച നടത്തിയതെന്ന് തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞിരുന്നു. മോഷ്ടാവ് സംസാരിച്ചത് ഹിന്ദിയിലാണെന്നും എന്നാൽ ഹിന്ദി സംസാരിച്ചത് കൊണ്ട് അത് മലയാളി അല്ലാതെ ആകണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കറിക്കത്തി പോലുള്ള ചെറിയ ആയുധമാണ് കയ്യിലുണ്ടായിരുന്നത്. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് എടുത്തത്. ബാങ്കിലെത്തി രണ്ടര മിനിറ്റ് കൊണ്ടാണ് പ്രതി കവർച്ച നടത്തി മടങ്ങിയത്.
എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫെഡറൽ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയിലാണ് കവർച്ച നടന്നത്. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 2.12നാണ് പ്രതി ബാങ്കിലെത്തിയത്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ഇടപാടുകൾ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. ബാങ്കിലെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും അവരെ ബന്ദികളാക്കിയുമാണ് കവർച്ച നടത്തിയത്.
മുഖംമൂടി ധരിച്ചെത്തിയ ആളാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം അപഹരിച്ചത്. ക്യാഷ് കൗണ്ടറിൽ നിന്ന് കയ്യിൽ കിട്ടിയ അത്രയും പണം എടുത്ത് രക്ഷപ്പെടുകയായിരുന്നു. തിരക്കേറിയ ജങ്ഷനിൽ പട്ടാപ്പകലാണ് കവർച്ച നടത്തിയത്. കവർച്ച നടക്കുന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.