പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്കെതിരായ മൊഴി മാറ്റി നാലുപേർ. കേസിലെ പ്രധാന സാക്ഷികളാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ച് മൊഴി മാറ്റിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കൊല നടത്തിയതിന്റെ തലേദിവസം പ്രതി സുധാകരനെ ഭീഷണിപ്പെടുത്തിയിരുന്നു, ചെന്താമരയുടെ പക്കൽ ആയുധം ഉണ്ടായിരുന്നു, കൃത്യം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടത് കണ്ടു തുടങ്ങിയ പ്രധാന മൊഴികൾ നൽകിയ നാല് പേരാണ് മൊഴി മാറ്റിയത്.
കുറ്റപത്രം അതിവേഗത്തിൽ തയ്യാറാക്കാനായി അന്വേഷണസംഘം അയൽവാസികളെ കണ്ട് മൊഴി രേഖപ്പെടുത്തിയ സമയത്താണ് ഇവർ മൊഴി മാറ്റിയത്. അതേസമയം മൊഴി മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
Read Also: അസൈൻമെന്റ് എഴുതാനായി വീട്ടിലെത്തിച്ചു; സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ
ജനുവരി 27 രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ ലക്ഷ്മിയേയും അയല്‍വാസിയായ ചെന്താമര കൊന്നത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതി ആക്രമിച്ചത്.
തൊട്ടുപിന്നാലെ ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.