Delhi Railway Station Stampede: ദുരന്തത്തിന് കാരണം ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പം; റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പോലീസ്

Delhi Railway Station Stampede: പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളിൽ മൂന്നെണ്ണം വൈകിയതും സ്റ്റേഷനിൽ അപ്രതീക്ഷിത തിരക്കിന് കാരണമായി.

Written by - Zee Malayalam News Desk | Last Updated : Feb 16, 2025, 05:12 PM IST
  • ഡൽഹി ദുരന്തത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി പൊലീസ്
  • സമാന പേരുള്ള ട്രെയിനുകളെ കുറിച്ചുള്ള അറിയിപ്പ് യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കി
  • അപകടത്തിൽ റെയിൽവേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു
Delhi Railway Station Stampede: ദുരന്തത്തിന് കാരണം ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പം; റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പോലീസ്

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പൊലീസ്. പ്രയാഗ്‌രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗൺസ്മെന്റാണ് അപകടത്തിന് കാരണമായതെന്ന് ഡൽഹി പൊലീസ് പറയുന്നു.

പ്രയാഗ്‌രാജ് എക്സപ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നീ ട്രെയിനുകളെ കുറിച്ചുള്ള അറിയിപ്പ് യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കി. പ്രയാഗ്‌രാജ് സ്പെഷ്യൽ ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയിൽവേ അധികൃതർ നൽകിയ അറിയിപ്പ്. 

ഇത് 14-ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്‌രാജ് എക്സ്പ്രസിന് കാത്തിരുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി. തങ്ങൾക്ക് കയറേണ്ട ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് വരുന്നതെന്ന് ഇവർ തെറ്റിദ്ധരിച്ചു. ഇവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ തുടങ്ങിയതോടെ പ്ലാറ്റ്ഫോമിൽ വലിയതോതിലുള്ള ആൾക്കൂട്ടം രൂപപ്പെട്ടു.

Read Also: സ്ത്രീധനം കുറഞ്ഞു; യുവതിക്ക് എച്ച്ഐവി വൈറസ് കുത്തിവച്ച് ഭര്‍തൃവീട്ടുകാര്‍

പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളിൽ മൂന്നെണ്ണം വൈകിയതും സ്റ്റേഷനിൽ അപ്രതീക്ഷിത തിരക്കിന് കാരണമായി. കൂടാതെ ജനറൽ ടിക്കറ്റുകൾ കൈവശംവെച്ചിരുന്നവർ 12,13,14 പ്ലാറ്റ്ഫോമുകളിലേക്ക് പോകാൻ തിരക്കുകൂട്ടുകയും ചെയ്തതോടെ കാര്യങ്ങൾ ദുരന്തത്തിൽ അവസാനിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ ദാരുണ സംഭവമുണ്ടായത്. കുംഭമേളയ്ക്ക് എത്തിയവരുടെ അനിയന്ത്രിത തിരക്കിന് പിന്നാലെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 11 പേർ സ്ത്രീകളും നാല് കുട്ടികളുമാണ്.

അപകടത്തിൽ റെയിൽവേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയോട് ലെഫ്റ്റനന്റ് ഗവർണർ റിപ്പോർട്ട് തേടി. മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നൽകും.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News