തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഉപജീവനത്തിന് ഉപയോഗിക്കില്ലെന്നും അത് ഭക്തിമാർഗ്ഗം ആണെന്നും വ്യക്തമാക്കി കുടുംബം. ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഉപജീവന മാർഗ്ഗത്തിന് ഉപയോഗിക്കില്ലെന്നും അതിന് പശുവിനെ വളർത്തുന്നത് ഉൾപ്പെടെയുള്ള മറ്റു മാർഗ്ഗങ്ങൾ ഉണ്ടെന്നും ആണ് കുടുംബത്തിന്റെ നിലപാട്.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ലിവർ സിറോസിസും വൃക്കകളുടെ തകരാറും അടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മരണകാരണമായേക്കാവുന്ന മുറിവുകൾ ഒന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
ഹൃദയധമനികളിൽ 75 ശതമാനത്തിലധികം ബ്ലോക്ക്, കാലിൽ അൾസർ, ലിവർ സിറോസിസും വൃക്കകളിലെ സിസ്റ്റും ഇങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഗോപൻ സ്വാമിക്ക് ഉണ്ടായിരുന്നതായി ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ ഉണ്ടായിരുന്നെങ്കിലും അത് മരണകാരണം ആയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും ഇതിലും അസ്വഭാവികതകൾ ഒന്നുമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം നിർവചിക്കാനാകൂ എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം സമാധിസ്ഥലം തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നീക്കങ്ങളാണ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്. ശിവരാത്രിക്ക് പ്രത്യേക പൂജകൾ സംഘടിപ്പിക്കാനും ഒരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.